Thursday, April 29, 2010

കോട്ടപ്പാടത്തേക്കുള്ള യാത്ര

ഞങ്ങള്‍ നടന്ന്‌ അയിലക്കുന്നിന്റെ കിഴക്കേ ചരുവിലെത്തുമ്പോള്‍ സ്വര്‍ണപ്രഭയുള്ള പടിഞ്ഞാറന്‍ വെയില്‍ പറങ്കിമാവുകളോട്‌ കിന്നാരം പറയുന്നുണ്ടാവും. അവിടെ നിന്നു നോക്കിയാല്‍ താഴെ പച്ചവിരിച്ച കോട്ടപ്പാടം കാണാം; അങ്ങേ കരയില്‍ ഇളംനീല നിറത്തില്‍ എന്റെ ഉമ്മവീടും. ആ കാഴ്‌ച എന്റെ ഹൃദയത്തില്‍ കുളിര്‍മഴയാണ്‌. അവിടെ മോമുവുണ്ട്‌. മോമു എനിക്ക്‌ പശുവിന്‍പാല്‍ തരും. ചെറിയ മാമനുണ്ട്‌. വെളുത്ത തലമുടി പറിച്ചു കൊടുത്താല്‍ അഞ്ചു പൈസ കിട്ടും.
വൈകീട്ട്‌ കൃഷ്‌ണേട്ടന്‍ വരും. കൃഷ്‌ണേട്ടനാണ്‌ കരിമ്പനത്തേങ്ങ ഇട്ടുതരിക. റബര്‍ ചെരുപ്പ്‌ വെട്ടി കളിവണ്ടി ഉണ്ടാക്കാന്‍ പഠിപ്പിച്ചുതന്നത്‌ കൃഷ്‌ണേട്ടനാണ്‌. നടന്നെത്തും മുമ്പെ മനസ്സ്‌ ഓടിയെത്തുന്നതിനാല്‍ എന്റെ നടത്തത്തിനു വേഗത കൂടും. അപ്പോള്‍ പിന്നില്‍ നിന്ന്‌ ഉമ്മ പറയും: "മോനേ... റഷീദ്വോ... ഒന്നു പതുക്കെ.."

Sunday, April 25, 2010

താഴത്തങ്ങാടി (കവിത)



മീനച്ചിലാറിന്‍റെ ആഴങ്ങളില്‍
ഞങ്ങള്‍ക്കൊരായിരം നോവുനല്കി
പ്രാണന്‍ വെടിഞ്ഞോരീ ആത്മാക്കളെ..

പിടയുന്ന മനവുമായ് ഞങ്ങളര്‍പ്പിക്കുമീ
കണ്ണുനീര്‍ പുഷ്പങ്ങള്‍ സ്വീകരിക്കൂ...

ഉണ്ടുണ്ട് ചൊല്ലുവാനൊരുപാടു കാര്യങ്ങളീ—
ക്കൂട്ടക്കുരുതിക്ക് കാരണമായ്‌...

നന്നായി ഭക്ഷിച്ചു ക്ഷീണിച്ച തേരാളി
കണ്ണൊന്നടച്ചു മയങ്ങി പോലും!

അല്ല... സ്ടിയരിംഗ്
അത്ര പോരായിരുന്നെന്നുരയുന്നു-
തേരാളിയും..

എമര്‍ജന്‍സി ഡോറൊന്നുണ്ടായിരുന്നു
പക്ഷേ... ഇപ്പോഴതില്ല രക്ഷനേടാന്‍!

ഇനിയുമുണ്ടാവും പറയുവാനേറെ..
അവരുടെ വായ്കള്‍ സ്വതന്ത്രമല്ലേ!!

കണ്ണുകള്‍ മൂടുക കാണുന്നതെന്തിനാ
കാതുകളടക്കുക കേള്‍ക്കുന്നതെന്തിനാ..?

യാത്രക്കിറങ്ങുന്നമാത്രയിലോര്‍ക്കുക
പെറ്റമ്മയോടു പറഞ്ഞുവോ നാം...!

**********************

കോരന്‍ (കവിത)

കോളേജ് മാഗസീനുകളിലെ ചില രചനകള്‍ക്കു ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ഒരു കവിത (1996)