Thursday, November 11, 2010

ഒരു പുഴ, ഒരു പെണ്‍കുട്ടി.



ജാലകത്തിലൂടെ
നോക്കിയാല്‍
ഒരു പുഴ.
മൃതപ്രായമായത്.

മാറു തുരന്ന്
കരിവണ്ടുകള്‍
അകത്തേക്ക്.

കടിച്ചു തുപ്പിയതിന്റെ
ബാക്കി
അരിച്ചെത്തുന്ന
പുഴുക്കള്‍ക്ക്.

ശേഷിച്ച നിണം
തളം കെട്ടി
കാക്കകള്‍ക്ക് കുളിക്കാന്‍.

അര്‍ദ്ധരാത്രിയില്‍
ഉച്ചത്തില്‍ കരഞ്ഞത്‌
പുഴയെന്നു മുത്തശ്ശി.

ജാലകതിനകത്തെ
പെണ്‍കുട്ടി;
പുസ്തക കെട്ടുകള്‍ക്ക് മീതെ
സ്വര്‍ണവും ഒരുക്കി
വരനെ കാത്തിരിക്കുന്നു.

അവളുടെ കണ്ണുകള്‍
പുഴയുടെ
കണ്ണീര്‍ പോലെ.

ചുവരില്‍
നോക്കിയും കണ്ടും
ചെമ്പിച്ച കണ്ണാടി.

ഉത്തരത്തില്‍ തലതല്ലി
താഴെ വീണുപിടഞ്ഞ
ഒരു പല്ലി

രണ്ടാനമ്മയുടെ
നാവു നീണ്ടു:
ദുശ്ശകുനങ്ങള്‍!


*********

Thursday, October 14, 2010

തെരെഞ്ഞെടുപ്പുകള്‍.


പടിയടച്ചു
പിണ്ഡം വെച്ച
പ്രത്യയശാസ്ത്രങ്ങള്‍
ജരാനരകള്‍
ചായം പൂശി മിനുക്കി
നാട്ടുവഴികളില്‍
ചുവരെഴുതുന്നു!

ഇന്നലെ,
രക്തസാക്ഷികളുടെ
ആത്മാക്കള്‍ വന്നിരുന്നു.
പതിനെട്ടു തികഞ്ഞവരെ
പട്ടികയില്‍ ചേര്‍ക്കാന്‍!

അന്തിച്ചുനിന്ന
പെറ്റമ്മമാരുടെ
കാതിലവര്‍ പറഞ്ഞു:
നാളെ നമുക്കൊരു
പുലരിവരും
പത്തായം നിറയെ
ലോട്ടറിക്കാരുടെ
പണം നിറയും കാലം!

നാല്‍കവലയില്‍
ഒരു കുഞ്ഞാടിന്റെ
ഇടയലേഖനം കേട്ടു:
വികസന വിരുദ്ധര്‍,
അവര്‍
കണ്ടല്‍ പാര്‍ക്ക്‌
പൂട്ടിച്ചു.

പോലീസുകാര്‍
തല്ലിക്കൊന്ന
ഒരു വോട്ടെറുടെമകന്‍
വോട്ടേഴ്സ് ലിസ്റ്റ്‌ പരതുന്നു!
എന്റച്ചന്റെ
പേരുണ്ടാണവോ!?

പുലര്‍ച്ചെ
മുറ്റത്തിറങ്ങിയ
മുത്തശ്ശി
നിറയെ വെളുത്ത
രൂപങ്ങള്‍ കണ്ട്
പിറുപിറുത്തു:
കാലന്മാരാണ്;
എന്നെ കൊണ്ടോവാന്‍...


റോഡിലെ
കുഴിയില്‍
വീണു മരിച്ച
പൊതുമരാമത്ത്
എഞ്ചിനിയരുടെ
ഭാര്യ പറഞ്ഞു:
അല്ലമ്മേ...
അത് സ്ഥാനാര്‍ഥിയാ...
വോട്ടു ചോദിക്കാന്‍
വന്നതാ!
****

Tuesday, September 21, 2010

ആല്‍ബക്ഷതങ്ങള്‍

മകള്‍ അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ പടിയിറങ്ങിപ്പോകുമ്പോള്‍ ഉള്ളില്‍ ആധിയുണ്ടെങ്കിലും അമ്മ സമാധാനിച്ചു.

ഇല്ല അവള്‍ വഴി തെറ്റിപ്പോവില്ല. അങ്ങനെയല്ലല്ലോ ഞാനവളെ വളര്‍ത്തിയത്. ഇത്ര കാലം അവള്‍ നല്ല പെണ്‍കുട്ടി എന്ന പേര് മാത്രമേ കേള്‍പ്പിചിട്ടുള്ളൂ.

അച്ഛനെ അമ്മ പറഞ്ഞു സമ്മതിപ്പിക്കണം എന്നായിരുന്നു അവളുടെ നിര്‍ബന്ധം.

ആല്‍ബത്തില്‍ അഭിനയിക്ക്യാ എന്നതൊക്കെ ഇപ്പോഴത്തെ കുട്ട്യോള്‍ടെ ആഗ്രഹങ്ങളാ...നിങ്ങളായിട്ട് ഇനി എതിരൊന്നും പറയണ്ട. നമ്മടെ മോള് വല്യ സിനിമാക്കാരിയാവും....പിന്നെ നല്ല പണവും പേരും ഒക്കെ കിട്ടും!

മനസില്ലാമനസ്സോടെ സമ്മതിക്കുമ്പോഴും ഒരു തിരയുടെ ആരവം അയാളുടെ നെഞ്ചില്‍ അവശേഷിച്ചു.

ചെറുപ്പം മുതലേ അവള്‍ വലിയ നാട്യക്കാരിയായിരുന്നു. എതെങ്കിലും സിനിമാപ്പാട്ട് കേട്ടാല്‍ ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങും. സിനിമയിലെ നായികമാരെപ്പോലെ അഭിനയിച്ചു കാണിക്കും. കൌതുകത്തോടെ ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു. ഇനി അവളുടെ ആഗ്രഹം അതാണെങ്കില്‍ അതു നടക്കട്ടെ.

വില കൂടിയ വാഹനങ്ങളില്‍ സുഹൃത്തുക്കളുടെ കൂടെ അവള്‍ പറന്നു വന്ന കാലമായിരുന്നു പിന്നെ. പല വര്‍ണ്ണങ്ങളിലുള്ള വിലപിടിച്ച മൊബൈലിലൂടെയുള്ള അവളുടെ കിന്നാരങ്ങള്‍ നാട്ടുകാര്‍ പുകഴ്ത്തിപ്പറഞ്ഞു. ഫാഷന്‍ വസ്ത്രങ്ങളുടെ വൈവിധ്യം കണ്ട് അയല്‍ക്കാരികള്‍ മൂക്കത്ത് വിരല്‍ വെച്ച് അടക്കം പറഞ്ഞു.

കൈ നിറയെ പണം തരുമ്പോഴും അവളുടെ മുഖത്ത്‌ ആ പഴയ സന്തോഷമില്ലെന്നു അയാള്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു:

അതു നിങ്ങള്ക്ക് തോന്നുന്നതാ.. അവള്‍ക്കൊരു കുഴപ്പവുമില്ല. അവള്‍ നമ്മളുടെ മോളല്ലേ!

ഒരു വൈകുന്നേരത്ത് അവള്‍ പെട്ടെന്നു കയറി വന്ന്‌ മുറിയില്‍ കയറി വാതിലടച്ചത് അവര്‍ അന്ധാളിപ്പോടെ കണ്ടു. എത്ര വിളിച്ചിട്ടും തുറക്കാത്ത ആ വാതിലിനപ്പുറം വല്ലാത്ത തേങ്ങല്‍!

ദൈവമേ എന്ന് ആത്മാര്‍ഥമായി വിളിച്ച അവരുടെ ജീവിതത്തിലെ ആദ്യത്തെ സന്ദര്‍ഭം. ആ വിളിയുടെ അലകള്‍ അണയും മുമ്പേ ചാനലില്‍ വന്നു തുടങ്ങിയ വാര്‍ത്തകള്‍ അവര്‍ കേട്ടിരുന്നില്ല.!

പെണ്‍മാംസത്തിന് വില പതിനായിരം!. ആല്‍ബം ചിത്രീകരണത്തിന്റെ മറവില്‍ പെണ്‍വാണിഭം! ചാനല്‍ ഇന്‍വെസ്ടിഗെഷന്‍!

ഒളി ക്യാമറകളാല്‍ ഒപ്പിയെടുത്ത ചിത്രങ്ങളില്‍ പേര്‍ത്തും പേര്‍ത്തും പ്രദര്‍ശിപ്പിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രം. കൂടെ ആവശ്യക്കാരനെ ഏര്‍പ്പാടാക്കികൊടുക്കുന്ന പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ തന്‍റെ “പ്രൊഫഷനെ” വിശദീകരിച്ചു കൊണ്ടിരിക്കുന്നു.

കറുത്ത കോട്ടും ടൈയും അണിഞ്ഞ അവതാരകന്‍ തല നീട്ടി കണ്ണുകള്‍ തുറിച്ച് വ്യഭിചാര കഥകള്‍ ആവേശപൂര്‍വ്വം പറഞ്ഞു കൊണ്ടേയിരിക്കുന്നു.

പുലരുവോളം ആ അച്ഛനും അമ്മയും ഉറങ്ങിയില്ല. അച്ചന്‍ പറഞ്ഞു കൊണ്ടിരുന്നു: നീയല്ലേ പറഞ്ഞത് നമ്മടെ മോള്‍ പ്രശസ്തയാവുംന്ന്......!

**************************************************************************

Wednesday, September 8, 2010

റമദാന്‍...















മനസ്സിനെ
ആര്‍ദ്രമാക്കിയത്

ശരീരത്തെ
മലിനമുക്തമാക്കിയത്

വിശ്വാസം
ദൃഡമാക്കിയത്

വിചാരങ്ങളെ
നിര്‍മലമാക്കിയത്

ബന്ധങ്ങളെ
ഈടുറ്റതാകിയത്

കടമകളെ
ഓര്‍മ്മപ്പെടുത്തിയത്

പാപങ്ങളെ
മായ്ച്ചുകളഞ്ഞത്

വിശപ്പിന്‍റെ
കാഠിന്യമറിയിച്ചത്

റമദാന്‍...
നീയായിരുന്നല്ലോ!
നീ അകന്നു പോകുമ്പോഴും
ഞങ്ങള്‍ക്ക്‌ നല്‍കുന്നു
നന്മയുടെ ഒരു
പെരുന്നാള്‍ ദിനം!

*******

Monday, July 26, 2010

വ്യഥ [കവിത]

ഒരു വ്യഥ
എപ്പോഴുമെന്‍
കൂടെയുണ്ട്;
ഒരു നിഴല്‍ പോലെ!

ഉറക്കിലും
ഉണര്‍വിലും
നിനവിലുമെല്ലാം
ഒരു സുഹൃത്ത്‌ പോലെ!

പൊന്നുമകനെ
പുറത്തിരുത്തി
ആന കളിക്കാന്‍
എനിക്കാവുന്നില്ലല്ലോ
എന്നതാണോ അത്?

പൊന്നുമകളുടെ
മുടിചീകി നല്‍കി,
പൌഡറിട്ട്
കവിളിലൊരു
മുത്തം നല്കാന്‍
ആയുസ്സ് ശേഷിക്കുമോയെന്ന
വീണ്ടുവിചാരമോ?

വാര്‍ദ്ധക്യത്തിന്‍റെ
ദുരിതത്തടവറയില്‍
ഏകാന്തതയുടെ
ചുഴിയിലുലയുന്ന
അച്ഛന്‍റെ ചാരത്ത്
ഒരു പകലെങ്കിലും
കൂട്ടിരിക്കാനെനിക്കാകുമോ
എന്ന ചിന്തയോ?

സ്വര്‍ണ്ണത്തിന്റെ വിലയും
പെങ്ങളുടെ വയസ്സും
അമ്മയുടെ ആകുലതയും
വളര്‍ന്നു വളര്‍ന്നെന്‍
നെഞ്ചിലെ ഭാരമാകുന്നതോ?

‘പുറത്ത് നല്ല മഴ,
മക്കളുറങ്ങിയിരിക്കുന്നു,
ഈ മുറിയില്‍
ഞാന്‍ മാത്രമുറങ്ങാതെ’
എന്നെന്‍ പ്രിയയതമ
പറയുമ്പൊഴൊക്കെയും...
പെയ്തു തീര്‍ന്ന
മഴയെക്കുറിച്ചുള്ള
എന്നാത്മനൊമ്പരങ്ങളാണോ
ആ വ്യഥ?

ആരുമറിയാതെ
പിഴുതെടുത്ത
വെളുത്ത
താടി രോമത്തിനു
പകരമായ്‌
നരയുടെ
ചാകര സമ്മാനിച്ച
കാലമോ
അതോ പ്രവാസമോ
എന്‍ വ്യഥ??

******

Thursday, July 15, 2010

അപൂര്‍വ്വ ചിത്രങ്ങള്‍!

എന്റെ സുഹൃത്ത് ശ്രീ. മുഹമ്മദ്‌ കാസിം അയച്ചു തന്ന ഈ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കു വെക്കുന്നു.
These pictures are shot by Mr. Michel Denis-Huot, and given on this blog just for your information. All the rights are fully reserved with the original author.


Photographer Michel Denis-Huot, who captured these amazing pictures on safari in Kenya 's Masai Mara in October last year, said he was astounded by what he saw: "These three brothers have been living together since they left their mother at about 18 months old,' he said. 'On the morning we saw them, they seemed not to be hungry, walking quickly but stopping sometimes to play together. 'At one point, they met a group of impala who ran away. But one youngster was not quick enough and the brothers caught it easily'".

These extraordinary scenes followed…














Thursday, July 8, 2010

നിങ്ങളുടെ ആ കൈകള്‍!

ഒരു
കാര്യമുറപ്പാണ്;
ആ കൈ
വല്ലാത്തൊരു
കൈയാണ്,
ഒരൊന്നൊന്നര
കൈ.

ജനകോടികളുടെ
ജീവന്‍റെ തുടിപ്പായ
ദൈവദൂതന്‍റെ മേല്‍
വിഷവചനങ്ങള്‍ക്ക്‌
പിറവി നല്‍കി
കളങ്കിതമായ
ദുഷിച്ച കൈ.

പക്ഷെ..
ആ കൈ
മുറിച്ചെടുത്ത
നിങ്ങളുടെ കൈകളെ
എന്തൊരു
പേര് വിളിക്കും!

തെളിമയാര്‍ന്ന
മതത്തിന്‍റെ
മുഖത്ത്
ചെളിവാരിയെറിഞ്ഞ
കൈകളെന്നോ?

മാപ്പു കൊടുക്കലും
വിട്ടുവീഴ്ച ചെയ്യലും
മതത്തിന്‍റെ
മുഖമുദ്രയെന്നോതിയ
ലോകഗുരുവിന്റെ
അധ്യാപനങ്ങളെ
ചുട്ടെരിച്ച
കൈകളെന്നോ?

തലമുറകള്‍ക്ക്
പകര്‍ന്നു നല്‍കാന്‍
സ്നേഹം
കാത്തുവെച്ചവരുടെ
നെഞ്ചില്‍
മഴുവിറക്കിയ
പാപക്കറ പൂണ്ട
കൈകളെന്നോ?

**********