Sunday, April 25, 2010

താഴത്തങ്ങാടി (കവിത)



മീനച്ചിലാറിന്‍റെ ആഴങ്ങളില്‍
ഞങ്ങള്‍ക്കൊരായിരം നോവുനല്കി
പ്രാണന്‍ വെടിഞ്ഞോരീ ആത്മാക്കളെ..

പിടയുന്ന മനവുമായ് ഞങ്ങളര്‍പ്പിക്കുമീ
കണ്ണുനീര്‍ പുഷ്പങ്ങള്‍ സ്വീകരിക്കൂ...

ഉണ്ടുണ്ട് ചൊല്ലുവാനൊരുപാടു കാര്യങ്ങളീ—
ക്കൂട്ടക്കുരുതിക്ക് കാരണമായ്‌...

നന്നായി ഭക്ഷിച്ചു ക്ഷീണിച്ച തേരാളി
കണ്ണൊന്നടച്ചു മയങ്ങി പോലും!

അല്ല... സ്ടിയരിംഗ്
അത്ര പോരായിരുന്നെന്നുരയുന്നു-
തേരാളിയും..

എമര്‍ജന്‍സി ഡോറൊന്നുണ്ടായിരുന്നു
പക്ഷേ... ഇപ്പോഴതില്ല രക്ഷനേടാന്‍!

ഇനിയുമുണ്ടാവും പറയുവാനേറെ..
അവരുടെ വായ്കള്‍ സ്വതന്ത്രമല്ലേ!!

കണ്ണുകള്‍ മൂടുക കാണുന്നതെന്തിനാ
കാതുകളടക്കുക കേള്‍ക്കുന്നതെന്തിനാ..?

യാത്രക്കിറങ്ങുന്നമാത്രയിലോര്‍ക്കുക
പെറ്റമ്മയോടു പറഞ്ഞുവോ നാം...!

**********************

No comments: